sowparnika temple travel blog

സൗപർണികയുടെ തീരത്തേക്ക് ഒരു യാത്ര

kudajadri Hills

ക്ഷേത്രത്തിൽ നിന്നും ഇറങ്ങി നേരെ പോയത് ജീപ്പ് സർവീസ് നടത്തുന്ന സ്ഥലത്തേക്കു ആയിരുന്നു. അമ്പലത്തിന്റെ പടിഞ്ഞാറേ നടയിൽ 6 am മുതൽ തന്നെ സർവീസുകൾ നടത്തുന്നതിനായി സജ്ജമായി നിൽക്കുന്ന ഒരുപാട് ജീപ്പുകൾ കാണാൻ സാധിക്കും. 8 പേരെയാണ് ഒരു ജീപ്പിൽ കയറ്റി കുടജാദ്രിയിലേക് കൊണ്ട് പോവുക. ഒരാൾക്ക് ₹375 ആണ്. ഒന്നൊര മണിക്കൂർ യാത്രയാണ് അങ്ങോട്ടേക്ക് (one side). അവിടെ ചെന്ന് കഴിഞ്ഞാൽ സർവജ്ഞ പീഡത്തിലേക് 1.5 km നടപ്പുണ്ട് അതിനായി ജീപ്പ് drivers നമ്മുക് അനുവദിച്ചു തരുന്ന സമയം ഒന്നര മണിക്കൂർ ആണ്, അവിടെ ആണ് ശങ്കര ആചാര്യർ തപസ്സ് അനുഷ്ഠിച്ചത്‌ എന്ന് വിശ്വസിക്കുന്നു.

ഐതിഹ്യം ഇങ്ങനെ. ആദി ശങ്കരാചാര്യരുടെ മുൻപിൽ പ്രത്യക്ഷ ആയ ദേവി അദ്ദേഹത്തിനോട് ഒരു വരം ആവശ്യപ്പെട്ടു. ശങ്കരാചാര്യർ വരമായി ആവശ്യപ്പെട്ടത് ദേവിയുടെ ഒരു വിഗ്രഹം തനിക്ക് കേരളത്തിൽ ഒരു ക്ഷേത്രം ഉണ്ടാക്കി അവിടെ പ്രതിഷ്ഠ ചെയ്യണം എന്നായിരുന്നു. ഒരു വ്യവസ്ഥയോട് കൂടി ദേവി അദ്ദേഹത്തിന്റെ ആഗ്രഹം സമ്മതിച്ചു. വ്യവസ്ഥ ഇതായിരുന്നു, ദേവി ശങ്കരാചാര്യരെ പിന്തുടരും, ലക്ഷ്യ സ്ഥാനത്തു എത്തുന്നത് വരെ അദ്ദേഹം തിരിഞ്ഞു നോക്കാൻ പാടില്ല. എന്നാൽ കുറച്ചു ദൂരം ചെന്നപ്പോൾ ആദി ശങ്കരനെ പരീക്ഷിക്കുവാൻ ദേവി തന്റെ ചിലങ്കയുടെ ശബ്ദം കേൾപ്പിക്കാതെ നിശ്ചലയായി നിന്നു. സംശയം തോന്നി തിരിഞ്ഞു നോക്കിയ ആദി ശങ്കരനോട് തന്നെ അവിടെ പ്രതിഷ്ഠിക്കുവാൻ ദേവി ആവശ്യപ്പെട്ടു. കൊല്ലൂർ കുടജാദ്രി മലയുടെ മുകളിൽ ആയിരുന്നു ദേവി പ്രത്യക്ഷപെട്ടതും ആദി ശങ്കരൻ തപസ്സ് അനുഷ്ടിച്ചതും.

അങ്ങനെ 26/05/2019 ഞായറാഴ്ച രാവിലെ 7 മണിക്ക് രാവിലത്തെ ഭക്ഷണത്തിനു ശേഷം(അവൾ പൂരിയും ഞാൻ ദോശയും ആണ് കഴിച്ചത്, ഇത് പറയാൻ ഉണ്ടായ കാരണം പുറകെ വരുന്നുണ്ട്) ഒരു ജീപ്പിന്റെ അടുത്ത് കോളം തികക്കാൻ ബാക്കി വേണ്ടുന്ന 6 പേരെയും കാത്തു നിൽപ്പായി. അധിക നേരം നിൽക്കേണ്ടി വന്നില്ല ഞങ്ങളോടൊപ്പം സർവജ്ഞ പീഠം കീഴടക്കാനായി ആ 6 പേരെത്തി. എവിടെ നിന്നോ വന്നു ഒരു കുടുംബം പോലെ ആയി മാറിയ മറ്റു 2 കുടുംബങ്ങൾ. ഒരു അച്ഛൻ ‘അമ്മ മകൾ കൂട്ടത്തിൽ മറ്റൊരു അമ്മയും മകനും വല്യമ്മയും. ഞങ്ങൾക് പറ്റിയ കൂട്ടായിരുന്നു അവർ. ജീപ്പിന്റെ പിൻ സീറ്റിൽ ഞാനും മനു മോനും ഇടം പിടിച്ചു ഒപ്പം ആ കൂട്ടത്തിലെ മറ്റു 4 സ്ത്രീ ജനങ്ങളും. പരസ്പരം പരിചയപ്പെട്ടു അതിൽ ഒരു കൂട്ടർ ചെങ്ങന്നൂർകാരും മറു കൂട്ടർ പാലക്കാടുകാരും ആണെന്ന് അറിഞ്ഞു. അവർക്കു തമ്മിൽ മുൻ പരിചയം ഉണ്ടായിരുന്നു. ഒരുപാട് വളവുകൾക്കും തിരുവകൾക്കും ശേഷം വണ്ടി ഒരു കേരള ഹോട്ടല് ന്റെ മുന്നിൽ നിന്നു. ഡ്രൈവർ ഇറങ്ങി പ്രാതൽ കഴിക്കാനായി പോകുന്നത് കണ്ടു. പെട്ടന്നു തന്നെ എന്റെ സൈഡ് ഇൽ ഇരുന്ന മനു മോൻ ജീപ്പിൽ നിന്നും പുറത്തേക്കു ചാടുന്നത് ആണ് കണ്ടത്. ഒരു കിടിലൻ വാളിന് ശേഷം വീണ്ടും പഴയ സ്ഥാനം പിടിക്കാൻ ഒരുങ്ങിയ മനു മോനോട് front seat ഇൽ വന്നിരുന്നോളാൻ driver ആവശ്യപ്പെട്ടു. എന്റെ മുഖത്ത് നിന്നും ഞാനും ഒരു ഭാവി വാൾ എടുക്കാൻ സാധ്യത ഉണ്ടെന്നു മനസിലാക്കിയ അവർ ഞങ്ങളെ 2 പേരെയും മുൻ സീറ്റ് ഇലേക് മാറ്റി. മൂകാംബികയിൽ എത്തി കഴിഞ്ഞാൽ ഭാഷയുടെ കാര്യം ഓർത്തു ടെൻഷൻ അടികണ്ട കാര്യം ഇല്ല. ഏകദേശം എല്ലാര്ക്കും തന്നെ മലയാളം അറിയാം. ഞങ്ങളുടെ ഡ്രൈവർ സജിത്ത് ചേട്ടനും മലയാളി ആയിരുന്നു.
ഒരു വളവു തിരിഞ്ഞപ്പോൾ ടാറിട്ട റോഡുകൾ അവസാനിക്കുന്നത് ഞങ്ങൾ കണ്ടു. സജിത്ത് ചേട്ടൻ മുന്നറിയിപ്പ് തരുകയും ചെയ്തു. ഇനി 8 km off റോഡ് ആണ് എന്ന്. ഓഫ് റോഡ് എന്ന് പറഞ്ഞാൽ എജ്ജാതി ഓഫ്‌റോഡ്, മുൻപിൽ ഇരുന്നാൽ വാൾ വെക്കില്ല എന്ന് പറഞ്ഞപ്പോ ഇത്ര പ്രതീക്ഷിച്ചില്ല, വാളിനെ പറ്റി ചിന്തിക്കാൻ കൂടി സമയം ഇല്ല, തുള്ളി ചാടി കുലുങ്ങി, നമ്മളെ മുഴുവനോടെ എടുത്ത് മറിച്ചു ജീപ്പ് അതി വേഗം കുതിക്കുവാണ്‌. ജീപ്പിന്റെ ഏതെങ്കിലും ഭാഗം വഴിയിൽ ഊരി പോകുവോ എന്ന് വരെ ഞങ്ങൾ ഭയന്നു. ഓരോ ചാട്ടം ചാടുമ്പോഴും പുറകിൽ നിന്നും ചിരിയും കമന്റ് അടിയും എല്ലാം ആയി ആ 8 km ആർത്തുല്ലസിച്ചു കടന്നു പോയി. അന്നേ ദിവസം വെളുപ്പിനെ നല്ല മഴ പെയ്തതിനാല് വഴിയിൽ പൊടി ശല്യം ഇല്ലായിരുന്നു.
കുടജാദ്രി മലയിൽ എത്തിയപ്പോൾ സമയം 8:30 am. ഞങ്ങളോടൊപ്പം ചിരിച്ചു കൂടെ കൂടിയ സജിത്ത് ചേട്ടൻ ഞങ്ങൾക് വേണ്ടി മാത്രം ഒരു ഓഫർ തന്നു, സാധാരണ അവിടെ ചിലവഴിക്കാൻ ഒന്നര മണിക്കൂർ ആണ് കൊടുക്കുന്നത് എന്നാൽ അദ്ദേഹം ഞങ്ങൾക് 3 മണിക്കൂർ അനുവദിച്ചു തന്നു. സർവജ്ഞ പീഡത്തിനു പുറമെ ഗണപതി ഗുഹയിലും, ചിത്രമൂലയിലും പോകാൻ ഉള്ള സമയം അദ്ദേഹം ഞങ്ങൾക്ക് തന്നു.
താഴെ ഉള്ള ചെറിയ അമ്പലത്തിൽ തൊഴുതത്തിനു ശേഷം പതുക്കെ മല കയറാൻ തുടങ്ങി. വല്യമ്മ വരുന്നില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു, മലയുടെ താഴെ ഒരു മര ചുവട്ടിൽ ‘അമ്മ സ്ഥാനം പിടിച്ചു. ബാക്കി ഞങ്ങൾ 7 പേർ, കൂട്ടത്തിൽ പ്രായം ഉള്ളവരും ഉള്ളതിനാൽ ഇടക്ക് നല്ലതുപോലെ വിശ്രമിച്ചു ആയിരുന്നു മല കയറ്റം. ബാഗിൽ കരുതിയ ഒരു കുപ്പി വെള്ളം ഒരു വല്യ ഭാരമായി തന്നെ തോന്നി. അങ്ങോട്ടേക് പോകും വഴി തന്നെയാണ് ഗണപതി ഗുഹ. ഒരു ഗുഹക്ക് ഉള്ളിൽ ഒരു ഗണപതി വിഗ്രഹം, ഗുഹയുടെ പരിസരം ഒക്കെ നല്ല വൃത്തി ആയി സൂക്ഷിച്ചിരിക്കുന്നതാണ് എന്റെ ശ്രദ്ധയിൽ ആദ്യം പെട്ടത്. ഏകദേശം 9.30ഓട് കൂടി ഞങ്ങൾ സർവജ്ഞ പീഠത്തിൽ എത്തി. ഒരു കുഞ്ഞു കൽമണ്ഡപം അതിനുള്ളിൽ ആദി ശങ്കരന്റെ ചെറിയ ഒരു ബിംബം. നടവഴിയിൽ ഒന്നും തന്നെ വല്യ ക്ഷീണം ഞങ്ങൾ അറിഞ്ഞില്ല, 9 മണി കഴിഞ്ഞിട്ടും നല്ല തണുപ്പും മൂടൽ മഞ്ഞും ഉണ്ടായിരുന്നു. ആദി ശങ്കരനെ ദര്ശിച്ചതിനു ശേഷം ആ കൽമണ്ഡപതിന്നു പിന്നിൽ ഉള്ള പാറ കെട്ടിൽ ഇരുന്നു വിശ്രമിക്കുമ്പോൾ ആ പാറ ഇടുക്കുകൾക് താഴെ നിന്നും ഒരു പറ്റം ചെറുപ്പക്കാർ കിതച്ചു കയറി വരുന്നത് കണ്ടു. തിരക്കിയപ്പോൾ ആ മല ഇറങ്ങി കുറച്ച ദൂരം ചെല്ലുമ്പോൾ ആണ് ചിത്രമൂല എന്ന് അറിയാൻ സാധിച്ചു. കയറി വന്ന ചെറുപ്പക്കാരുടെ അണപ്പു കണ്ടപ്പോൾ തന്നെ അച്ചുവിന്റെ Arjun S Das അമ്മയും ഗ്രീഷ്മയുടെ അമ്മയും ഞങ്ങൾ ഇല്ലേ എന്ന് അറിയിച്ചു. ഇവിടെ വരെ വന്നതല്ലേ അവിടെ കൂടി പോയേക്കാം എന്ന് പറഞ്ഞു ഞങ്ങൾ ചെറുപ്പക്കാർ 4 പേരും കൂട്ടത്തിൽ ഗ്രീഷ്മയുടെ അച്ഛനും ഞങ്ങളോടൊപ്പം ഇറങ്ങി. അങ്ങനെ സർവജ്ഞ പീഡത്തിനു പുറകിലൂടെ ഉള്ള വഴിയിലൂടെ ഞങ്ങൾ മല ഇറങ്ങാൻ തുടങ്ങി. ഇടുങ്ങിയ കാനന വഴിയിലൂടെ ആയിരുന്നു സഞ്ചാരം. ഇടയ്ക്കു വെച്ച് ദർശനം നടത്തി തിരിച്ചു വരുന്ന കുറച്ചു പേരെ കാണാമായിരുന്നു. എല്ലാവരും തന്നെ നന്നേ ക്ഷീണിതരായി ആണ് തിരിച്ചു വരുന്നത്, അത് കാണുമ്പോൾ ചെറിയ ഒരു അങ്കലാപ്പ് മനസ്സിൽ ഉണ്ടായിരുന്നു. വഴിയിൽ വെചു കണ്ടു മുട്ടിയവർ എല്ലാം തന്നെ മലയാളികൾ ആയിരുന്നു. അതിൽ ഒരു കൂട്ടർ പറഞ്ഞത് മലയാളം തന്നെ ആണെന്ന് മനസിലാക്കാൻ കുറച്ച സമയം എടുത്തു. കാസര്കോടുകാർ ആയിരുന്നു അവർ. ഏകദേശം അര മണിക്കൂറത്തെ നടപ്പിനു ശേഷം ചിത്രമൂല ഗുഹയുടെ താഴെ എത്തി. ഗുഹയിലേക് കയറാൻ ഒരു ഏണിയും പിടിച്ചു കയറാൻ കയറും ഉണ്ട്. അത് 2ഉം ഉപയോഗിച്ച് മുകളിൽ എത്തി. ചെറിയ ഒരു ശിവലിംഗം അതിനു മുന്നിൽ ഒരു ചെറിയ വിളക്ക് ഇത്രയും ആണ് അവിടെ ഉള്ളത്. ആ ഗുഹയുടെ ഇടത്തേക്ക് മാറി ഒരു ചെറിയ നീരുറവ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. മഴക്കാലത്തു അത് ചെറിയ ഒരു വെള്ളച്ചാട്ടമാണ് എന്നത് പിന്നീട് സജിത്ത് ചേട്ടൻ വഴി അറിയാൻ സാധിച്ചു.
ഇനി അമ്മമാർ ഇരിക്കുന്നിടത്തെക്ക് ഉള്ള തിരിച്ചു പോക്ക് ആണ്. അങ്ങോട്ടേക് ഇറക്കം ആയതിനാൽ വല്യ തരകേട് ഇല്ലാതെ ഇറങ്ങാൻ പറ്റി എന്നാൽ തിരിച്ചു പോക്ക് അങ്ങനെ അല്ല കുത്തനെ ഉള്ള കയറ്റം ആണ് പല ഇടത്തും. കുറെ സ്ഥലങ്ങളിൽ കാലും കൈയും വരെ കുത്തി ആണ് കയറി പോന്നത്. 11 മണിയോടെ ഞങ്ങൾ സർവജ്ഞ പീഠത്തിൽ തിരിച്ചു എത്തി. നമ്മൾ പോകുന്ന വഴിയിൽ പല ഇടതും വഴിയോര കച്ചവടക്കാർ ഉണ്ട്. മോരും വെള്ളം, നാരങ്ങാ വെള്ളം, ഉപ്പും മുളകും ഇട്ട മാങ്ങ, തണ്ണി മത്തങ്ങാ എന്നിവ അവിടെ നിന്നും ലഭ്യമാണ്. സജിത്ത് ചേട്ടൻ പറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഞങ്ങൾ തിരിച്ചു ജീപ്പിനു അടുത്ത എത്തി. 11.30 am നു ശേഷം ജീപ്പ് കുടജാദ്രിയിൽ നിന്നും കൊല്ലുരിലേക് തിരിച്ചു. ഇത്രയും ദൂരം നടന്നതിന്റെ ക്ഷീണവും കിതപ്പും നല്ലതുപോലെ തന്നെ ഉണ്ടായിരുന്നു, അത് കൊണ്ട് തന്നെ ഫ്രന്റ് സീറ്റ് ഇൽ ആണ് ഇരുന്നത് എങ്കിലും ഞങ്ങൾ 2 പേരും ഉറക്കം തൂങ്ങാൻ തുടങ്ങി. ചെറുതായിട്ടു മയങ്ങിയാൽ door വഴി തെറിചു താഴെ പോകും എന്ന് നല്ല ഉറപ്പ് ഉണ്ടായിരുന്നതിനാൽ കുടജാദ്രി മുതൽ കൊല്ലൂർ വരെ മറ്റു ജീപ്പ് യാത്രകാർക് അസൂയാർഹമായ രീതിയിൽ പാട്ടും പാടി അടിച്ചു പൊളിച്ചാണ് വന്നത്. ഒരിക്കലും മറക്കാനാവാത്ത കുടജാദ്രി യാത്ര കഴിഞ്ഞു 1:30pm നു ഞങ്ങൾ കൊല്ലൂർ എത്തി. എല്ലാവരോടും യാത്ര പറയുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു വേദന ഉള്ളിൽ തോന്നിയിരുന്നു.
ജീപ്പ് വന്നിറങ്ങി ഞങ്ങൾ നേരെ പോയത് മൂകാംബിക ബസ് സ്ടാന്റിലേക് ആയിരുന്നു.
ഇനി മുരുടേശ്വരിലേക്ക്…

Share on facebook
Share on twitter
Share on whatsapp
Share on telegram
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

About The Author

food recpie

ഫലൂദ കഥ

ഉഷ്ണം തണുപ്പേനെ ശാന്തി എന്നാണല്ലോ ( ശാന്തി ആരാന്നു ചോയ്ച്ചാ അമ്മായിടെ മോളാ ട്ടോ ) എപ്പോളും എപ്പോളും പാർലറിൽ തണുപ്പിക്കാൻ പോയാൽ കെട്ട്യോൻ എടുത്തിട്ട് അലക്കും

....

ആരോഗ്യമുള്ള ഒരു അമ്മയെ ആവശ്യമുണ്ട്

ഗര്‍ഭകാലം ആഹ്ലാദകരമായ ഒരു സമയമായിരിക്കാം, പക്ഷേ ചില സ്ത്രീകള്‍ക്ക്, വലിയ സമ്മര്‍ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും സമയമായിരിക്കും. ഈ വികാരങ്ങള്‍ വിഷാദത്തിലേക്ക് നയിച്ചേക്കാം. ചില സ്ത്രീകള്‍ അവരുടെ ഗര്‍ഭകാല വിഷാദത്തിന്

....
How to Publish Books

എങ്ങനെയാണ് ഒരു പുസ്തകം പ്രസിദ്ധീകരിക്കേണ്ടത്?

പരമ്പരാഗത രീതിയിലുള്ള പ്രസിദ്ധീകരണം പ്രസാധകർക്ക് നിങ്ങൾ പുസ്തകമാക്കാൻ താത്പര്യപ്പെടുന്ന കൈയ്യെഴുത്തുപ്രതി (manuscript) അയച്ചുകൊടുക്കുക. കൈയ്യെഴുത്തുപ്രതി ലഭിച്ചു കഴിഞ്ഞാൽ പ്രസാധകരുടെ സംശോധകൻ (editor) അത് വായിച്ച് തീരുമാനം നിങ്ങളെ

....
benhur malayalam movie review

Ben-Hur

” സിനിമ ബൈബിൾ ആകുമ്പോൾ ” പ്ലസ് ടു കാലഘട്ടം.. ഒരു നടൻ ആകണം എന്ന ആഗ്രഹവുമായി നടക്കുന്ന സമയം.. വീടിനടുത്തുള്ള സ്‌കൂൾ.. എന്നും വൈകിട്ട് സ്‌കൂൾ

....

The Stoning of Soraya M

കല്ലേറുകൾ ചവിട്ടുപടിയാക്കി നരകത്തെ തോൽപ്പിച്ചവൾ   ഭൂമിയിലൊരു നരകമുണ്ടെങ്കിൽ അത് ഇറാൻ ആണെന്ന് തോന്നിപ്പിച്ച ഒരു സിനിമയുണ്ട്. ഇറാൻ എന്ന രാജ്യത്ത് ബാൻ ചെയ്ത സിനിമ.. ഇറാനിലെ

....
എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, 'ദി സ്റ്റോറിടെല്ലർ' അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ ഇത് ആകർഷിക്കുന്നു. സത്യജിത് റേയുടെ ചെറുകഥയായ “ഗോൾപോ ബോലിയേ തരിണി ഖുറോ”യെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, രണ്ട് കഥാപാത്രങ്ങളുടെ വൈരുദ്ധ്യ സംസ്കാരങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, ജീവിതശൈലികൾ എന്നിവ എടുത്തുകാണിക്കുന്നതിനൊപ്പം കഥപറച്ചിലിന്റെ ഭംഗി പര്യവേക്ഷണം ചെയ്യുന്നു. 'ദി സ്റ്റോറിടെല്ലർ' എന്ന സിനിമയിൽ, തികച്ചും വ്യത്യസ്തമായ ലോകങ്ങളിൽ നിന്നുള്ള രണ്ട് പുരുഷന്മാർ കഥകളുടെ ശക്തിയിലൂടെ കണ്ടുമുട്ടുന്നു. കൊൽക്കത്തയിൽ നിന്നുള്ള വിരമിച്ച കഥാകാരിയായ തരിണി ബന്ദോപാധ്യായയുടെ (പരേഷ് റാവൽ) ജീവിതത്തെ പിന്തുടരുന്നു. അഹമ്മദാബാദിലേക്ക് പോയി ഒരു ധനികനായ ഉറക്കമില്ലായ്മയുള്ള ബിസിനസുകാരനായ രത്തൻ ഗൊറാഡിയയ്ക്ക് (ആദിൽ ഹുസൈൻ) കഥകൾ പറയാനുള്ള ഒരു സവിശേഷ ജോലി ഓഫർ, തരിണിക്ക് ലഭിക്കുന്നു. ആകർഷകമായ കഥകൾ തന്റെ ഉറക്കമില്ലായ്മയെ സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് രത്തൻ തരിണിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. അവരുടെ പാതകൾ ഇഴചേർന്ന് വരുമ്പോൾ, ജീവിതത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള ഒരു പാളികളുള്ള ആഖ്യാനം ചിത്രം വികസിപ്പിക്കുന്നു, കഥപറച്ചിൽ രണ്ട് വ്യത്യസ്ത ലോകങ്ങൾക്കിടയിലുള്ള ഒരു പാലമായി വർത്തിക്കുന്നു. ഗരോഡിയ യഥാർത്ഥവും പ്രസിദ്ധീകരിക്കാത്തതുമായ കഥകൾ പറഞ്ഞുകൊണ്ട് ഉറങ്ങാൻ സഹായിക്കുന്നതിന് തരിണിയെ നിയമിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥാതന്തു. ആരവല്ലി കുന്നുകളിൽ നിന്നുള്ള ഒരു മരവും യുദ്ധകാല പ്രാവും പോലുള്ള ആകർഷകമായ കഥാപാത്രങ്ങളാൽ നിറഞ്ഞ തരിണിയുടെ കഥകൾ പ്രേക്ഷകരെ ഭാവനയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. രണ്ടുപേരും തമ്മിലുള്ള ബന്ധം വെറും കഥകളെക്കുറിച്ചല്ല; അവർ ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ്. കൽക്കട്ടയിലെ പരമ്പരാഗത സംസ്കാരത്തിൽ നിന്നുള്ള തരിണിക്ക് പഴയ രീതികളോട് ആഴമായ ബഹുമാനമുണ്ട്, അതേസമയം ആധുനിക ബിസിനസുകാരനായ ഗരോഡിയ മുതലാളിത്തത്തെയും പുരോഗതിയെയും സ്വീകരിക്കുന്നു. ഈ സാംസ്കാരിക സംഘർഷം സിനിമയുടെ കാതൽ രൂപപ്പെടുത്തുന്നു. 'ദി സ്റ്റോറിടെല്ലറിന്റെ' സൗന്ദര്യം അതിന്റെ ലാളിത്യത്തിലാണ്. സിനിമയുടെ വേഗത ചിലർക്ക് മന്ദഗതിയിലായേക്കാം, പക്ഷേ പ്രേക്ഷകർക്ക് ഓരോ വിശദാംശങ്ങളും ആസ്വദിക്കാൻ ഇത് അനുവദിക്കുന്നു. ഒരു തണുത്ത പ്രഭാതത്തിൽ ഒരു കപ്പ് ചൂടുള്ള ചായ കുടിക്കുന്നത് പോലെയാണ് - നിശബ്ദമെങ്കിലും ആഴത്തിൽ ആശ്വാസം നൽകുന്ന ഒന്ന്. രണ്ട് പുരുഷന്മാരും തമ്മിലുള്ള സംഭാഷണങ്ങളാണ് ഏറ്റവും ആകർഷകമായ ഭാഗം, അവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾ പതുക്കെ വികസിക്കുമ്പോൾ. മഞ്ഞയും ചുവപ്പും നിറത്തിലുള്ള കെട്ടിടങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, ഉത്സവകാല ദുർഗ്ഗാ പൂജ ആഘോഷങ്ങൾ എന്നിവയുള്ള കൽക്കട്ടയുടെ ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ഉയർന്ന നിലവാരമുള്ള നാടകത്തിനോ മിന്നുന്ന വിനോദത്തിനോ വേണ്ടി നിങ്ങൾ കാണുന്ന ഒരു സിനിമയല്ല ഇത്. ആത്മാവ് വികസിക്കാൻ സമയമെടുക്കുന്ന ഒരു മന്ദഗതിയിലുള്ള, ആത്മപരിശോധനാ യാത്രയാണിത്. മനഃപൂർവ്വമായ വേഗത നിർണായകമാണ്, കാരണം അത് വേഗത്തിലാക്കുന്നത് അതിന്റെ സത്തയെ ഇല്ലാതാക്കും. സിനിമ ഒരു കഥയെ വിവരിക്കുക മാത്രമല്ല - അത് നിങ്ങളെ ജീവിതത്തിന്റെ സൂക്ഷ്മതകളെ പ്രതിഫലിപ്പിക്കുകയും അനുഭവിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. അത് നിശബ്ദമായി ഒരു മുദ്ര പതിപ്പിക്കുന്നു, ശബ്ദമുണ്ടാക്കാതെ അതിന്റെ പ്രേക്ഷകർക്ക് വിലപ്പെട്ട എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നു. ‘ദി സ്റ്റോറിടെല്ലർ’ റേയുടെ യഥാർത്ഥ ചെറുകഥയോട് സത്യസന്ധത പുലർത്തുന്നുണ്ടെങ്കിലും, അത് ഇതിവൃത്തത്തിന് പുതിയ തലങ്ങൾ ചേർക്കുന്നു. ബംഗാളികളും ഗുജറാത്തികളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലുള്ള ചില കൂട്ടിച്ചേർക്കലുകൾ അൽപ്പം സ്റ്റീരിയോടൈപ്പിക് ആയി തോന്നുന്നു. എന്നിരുന്നാലും, സൃഷ്ടി, വിനിയോഗം, കഥപറച്ചിൽ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള ചിത്രത്തിന്റെ പര്യവേക്ഷണം കൃപയോടും കരുതലോടും കൂടി കൈകാര്യം ചെയ്തിരിക്കുന്നു. രബീന്ദ്രനാഥ ടാഗോർ മുതൽ പിക്കാസോ വരെയുള്ള വിവിധ സാംസ്കാരിക വ്യക്തികളെക്കുറിച്ചുള്ള ചിത്രത്തിന്റെ പരാമർശം അതിന്റെ പ്രമേയങ്ങൾക്ക് ആഴം നൽകുന്നു. ചിത്രം ഒരു വൈകാരിക യാത്ര കൂടിയാണ്. തന്റെ കഥകൾ എഴുതാനുള്ള തരിണിയുടെ വിമുഖതയും ഉറക്കമില്ലായ്മയും ആത്മ സംശയവും ഉൾപ്പെടുന്ന ഗരോഡിയയുടെ പോരാട്ടങ്ങളും രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ വെളിപ്പെടുത്തുന്നു. കാലക്രമേണ, അവരുടെ പങ്കിട്ട അനുഭവങ്ങൾ പതുക്കെ അവരുടെ വ്യത്യാസങ്ങളെ തകർക്കുകയും കഥകളോടുള്ള അവരുടെ ഇഷ്ടത്തിൽ പൊതുവായ അടിത്തറ കണ്ടെത്തുകയും ചെയ്യുന്നു പരേഷ് റാവൽ അസാധാരണമായ ഒരു പ്രകടനം കാഴ്ചവയ്ക്കുന്നു, അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത അഭിനയ വൈദഗ്ധ്യത്തെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഭാവങ്ങൾ മുതൽ സംഭാഷണ പ്രകടനം വരെ, അദ്ദേഹത്തിന്റെ ചിത്രീകരണത്തിന്റെ ഓരോ വശവും അദ്ദേഹം തരിണി ബന്ദോപാധ്യായയാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്നു. ആദിൽ ഹുസൈൻ ഒരുപോലെ മിടുക്കനാണ്, ഓരോ ഫ്രെയിമിലും ഒരു നടൻ എന്ന നിലയിൽ തന്റെ ശ്രേണി പ്രദർശിപ്പിക്കുന്നു. രേവതിയുടെയും തനിഷ്ഠ ചാറ്റർജിയുടെയും സഹ പ്രകടനങ്ങൾ പ്രശംസനീയമാണ്, ആഖ്യാനത്തിന് ആഴം നൽകുന്നു അനന്ത് മഹാദേവന്റെ സംവിധാനം സൂക്ഷ്മതയിൽ ഒരു മാസ്റ്റർക്ലാസ് ആണ്. വാണിജ്യപരമായ ട്രോപ്പുകളിലേക്ക് തിരിയാതെ ആഴത്തിലുള്ള സന്ദേശങ്ങൾ നൽകുന്ന ഒരു കഥ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. കഥപറച്ചിലിനും സിനിമാറ്റിക് കലയ്ക്കും ഇടയിലുള്ള തികഞ്ഞ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട്, കഥയെ എങ്ങനെ ശ്വസിക്കാൻ വിടണമെന്ന് അറിയുന്ന ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ മഹാദേവൻ തന്റെ കഴിവ് തെളിയിക്കുന്നു. 'ദി സ്റ്റോറിടെല്ലർ' ഒരു സാധാരണ സിനിമയല്ല - ഇത് ഒരു ആത്മാവുള്ള സിനിമയാണ്. കഥകളുടെ ശക്തിയെക്കുറിച്ചുള്ള ഒരു സിനിമയാണ് വ്യത്യസ്തമായ എന്തെങ്കിലും നിർത്താനും ചിന്തിക്കാനും അനുഭവിക്കാനും ഇത് നിങ്ങളെ ക്ഷണിക്കുന്നു. നിശ്ശബ്ദമായ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു ചിന്തോദ്ദീപകമായ സിനിമയാണ്. നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കാൻ നമ്മൾ പറയുന്ന, ഓർമ്മിക്കുന്ന, ചിലപ്പോൾ മറ്റുള്ളവരിൽ നിന്ന് മോഷ്ടിക്കുന്ന കഥകൾ. സത്യജിത് റേയുടെ കഥപറച്ചിലിന് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, ഈ ചിത്രം ജീവിതം, ഓർമ്മ, ആഖ്യാന കല എന്നിവയുടെ മനോഹരവും ചിന്തനീയവുമായ ഒരു പര്യവേക്ഷണമാണ്. വ്യത്യസ്ത ലോകങ്ങളിൽ നിന്ന് വരുമ്പോൾ പോലും, ചിലപ്പോൾ ഏറ്റവും ശക്തമായ കഥകളാണ് നമ്മളെ ബന്ധിപ്പിക്കുന്നതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സിനിമ. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല, പക്ഷേ അങ്ങനെ ചെയ്യുന്നവർക്ക്, മായാത്ത ഒരു മുദ്ര പതിപ്പിക്കും.

“ദി സ്റ്റോറിടെല്ലർ” – അവലോകനം

എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, ‘ദി സ്റ്റോറിടെല്ലർ’ അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ

....