മുറ്റത്തെ പ്ലാവിൽ നിന്നും വീഴുന്ന പ്ലാവില എടുത്തു കഞ്ഞി കുടിച്ചിരുന്ന ബാല്യം
മുറ്റത്തും തൊടിയിലും ഓടിനടന്ന് പൂക്കൾ പറിച്ച് കളിച്ചു നടന്നിരുന്ന ബാല്യം
മാങ്ങ മുട്ടപ്പഴം ചാമ്പങ്ങ ജാതി എല്ലാം പറിച്ചു കഴിച്ചിരുന്ന നടന്നിരുന്ന കാലം
ജാതി എന്ന് പറയുമ്പോൾ ജാതി മരം മാത്രം ഓർമ്മയുണ്ടായിരുന്നു ഒരു ബാല്യം
കൂടെ കളിച്ചു നടന്ന അവരുടെ വർണ്ണവും മതവും ഒന്നും നോക്കാതെ ചോറ്റുപാത്രം പാതി പകുത്തു കൊടുത്ത കാലം
നന്മയും തിന്മയും വ്യത്യാസം അറിയാതെ ജീവിച്ചിരുന്ന കാലം
കുട്ടിയല്ലേ വിട്ടേക്കു എന്ന് പറഞ്ഞു ശകാരങ്ങൾ മറികടന്ന് കാലം
ഈ പച്ചപ്പും ഹരിതാഭയും ഇന്ന് നമുക്ക് സ്വന്തം എന്ന് ആഞ്ഞ് വിശ്വസിച്ചിരുന്ന കാലം
എവിടെയോ കാലിടറി പോയ ബാല്യം
തിരിച്ചു കിട്ടുമോ ആ കാലം
ഓർമ്മയിലെന്നും ഒരു വസന്തമായി…
ആറുതോന്ന്യാസങ്ങൾ
ഇരുട്ടിനെ പകലാക്കുന്ന നഗരങ്ങൾക്ക് എവിടെയാണ് രാത്രി. ചീറിപ്പായുന്ന വണ്ടികൾക്ക്, കൂട്ടിലണയുന്ന അങ്ങാടിക്കുരുവികൾക്ക് അങ്ങോളം ഇങ്ങോളം നഗരവീഥികൾക്ക് ഇരുപുറങ്ങളിൽ കാലറ്റം പുതപ്പെത്താതെ കിടന്നുറങ്ങുന്ന സാധാരണ മനുഷ്യരിൽ, ചെറിയ വെളിച്ചത്തിന്റെ