article

പോണ്‍ ചങ്ങലകള്‍ പൊട്ടിക്കാം

ഈ കാലഘട്ടത്തില്‍ അറിഞ്ഞും അറിയാതെയും ലൈംഗിക ആസക്തിയോടുള്ള ശമനത്തിനായി പ്രായവ്യത്യാസമോ ലിംഗവ്യത്യാസമോ ഇല്ലാതെ ഒരുപോലെ ആസ്വദിക്കുന്ന ഒന്നായി മാറി കഴിഞ്ഞു പോര്‍ണോഗ്രഫി. ഇതിനായി ഉപയോഗിക്കുന്ന സാമൂഹ്യമാധ്യമങ്ങള്‍ നിര്‍ത്തലാക്കുക എന്നത് അസാധ്യമാണ് എന്നാല്‍ ഇതിന്റെ അടിമത്വത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുക എന്നത് ശ്രമകരമാണ്.

കഴിഞ്ഞ കൊറോണ കാലഘട്ടത്തില്‍ ഇന്ത്യയില്‍ പോര്‍ണോഗ്രഫി കാണുവരുടെ എണ്ണത്തില്‍ 95% വര്‍ദ്ധനവാണ് ഉണ്ടായത്. കൊറോണ വൈറസിനെക്കാള്‍ മനുഷ്യനെ നശീകരിക്കാന്‍ കഴിയുതാണ് പോര്‍ണോഗ്രഫിയെന്ന സത്യം പലരും മനസ്സിലാക്കാതെ പോകുന്നു. അല്ലെങ്കില്‍ അറിഞ്ഞിട്ടും അതില്‍ തന്നെ തുടരുന്നു. പോര്‍ണോഗ്രഫി ആദ്യഘട്ടത്തില്‍ ലൈംഗിക ആസക്തിയ്ക്ക് മോചനം നല്‍കുമെങ്കിലും ഇത് പിന്നീട് മനുഷ്യന്റെ നാഢീഞരമ്പുകളെയും ചിന്തയെയും നശിപ്പിച്ച് കളയുകയാണ് ചെയ്യുന്നത്. പോര്‍ണോഗ്രഫി മൂലം കുടുംബ ജീവിതവും ദാമ്പത്യ ജീവിതവും തകര്‍ന്നുപോയ ഒരുപാട് സ്ത്രികളും പുരുഷന്‍മാരും നമ്മുടെ ചുറ്റിലും ഉണ്ട്.

പോണ്‍ ഉപയോഗം വര്‍ധിക്കുന്ന ആദ്യഘട്ടത്തില്‍ ഒരാളുടെ മസ്തിഷ്‌കത്തില്‍ സ്രവിക്കപ്പെടുന്ന ഡോപ്പമിന്റെ ഉല്‍പാദനം വളരെയധികമായി വര്‍ധിക്കും. (നാം കാണുതും കേള്‍ക്കുന്നതുമായ ആനന്ദത്തെ എങ്ങനെയാണ് നമ്മുടെ ചിന്തയിലും ശരീരത്തിലും അനുഭവമാക്കേണ്ടത് എന്ന് നിയന്ത്രിക്കുന്ന തലച്ചോറിലെ രാസവസ്തുവാണ് ഡോപ്പമിന്‍.)ഇതിന്റെ അളവ് നിയന്ത്രിക്കാന്‍ മസ്തിഷ്‌കത്തിന് കഴിയാതെവരുമ്പോള്‍ , പോണ്‍ തന്റെ യഥാര്‍ത്ഥ ജീവിതത്തിലും ആസ്വദിക്കണമെന്നുള്ള ചിന്ത കടന്ന് വരുന്നു ഇത് പിന്നീട് വലിയ കെണിയിലേയ്ക്ക് മനുഷ്യരെ നയിക്കുന്നു. ഇതിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസം ഇല്ല.

പോണ്‍ കാണുന്ന പുരുഷന്‍മാരുടെ അല്ലെങ്കില്‍ സ്ത്രികളുടെ ജീവിതത്തില്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം തന്റെ മുന്‍മ്പില്‍ ഏതെങ്കിലും ഒരു സ്ത്രീയെ അല്ലെങ്കില്‍ പുരുഷനെയോ കാണുമ്പോള്‍ തന്റെ കണ്ണുകളെ നിയന്ത്രിക്കാന്‍ സാധിക്കില്ല. രക്തബന്ധമോ സുഹൃത്ത് ബന്ധമോ ഈ സാഹചര്യത്തില്‍ മറന്ന് പോവുകയാണ് പലരും.

പോണ്‍ എങ്ങനെയാണ് ഒരു വ്യക്തിയുടെ ജീവിതത്തെ തകര്‍ക്കുന്നത്.

1. യാഥാര്‍ഥ്യത്തോടുള്ള താല്‍പര്യക്കുറവ്.

പോണ്‍ ശീലമാക്കിയ ഒരു വ്യക്തിയില്‍ യഥാര്‍ഥ ലൈംഗിക ജീവിതത്തില്‍ താല്‍പര്യക്കുറവ് ഉണ്ടാക്കുന്നു.

2. നിയന്ത്രിക്കാന്‍ കഴിയാത്ത ആസക്തി.

പോര്‍ണോഗ്രഫി മൂലം ലൈംഗിക ആസക്തിയെ നിയന്ത്രിക്കാന്‍ കഴിയാതെ വരുന്നു.

3. സാമൂഹ്യപരമായും മാനസികപരമായും തകര്‍ച്ച ഉണ്ടാകുന്നു.

സാമൂഹികപരമായും മാനസികപരമായും ഓരോ വ്യക്തിയുടെയും ജീവിതത്തെ ഇത് ബാധിക്കുന്നു. പിന്നീട് ലൈംഗിക അക്രമങ്ങള്‍, വിഷാദം, സാങ്കല്‍പിക ജീവിതത്തില്‍ ജീവിക്കുക, മനുഷ്യ ശരീരത്തെ ഉപഭോഗ വസ്തുവായി കാണുക എന്നിങ്ങനെ നീളുന്നു പോണിന്റെ അടിമത്വത്തില്‍ കഴിയുവന്നര്‍.

കൂടാതെ ഇത്തരക്കാര്‍ക്ക് പലവിധതിലുള്ള സ്വഭാവ വൈകല്യങ്ങളും ഉണ്ടാകുന്നു. വിഷാദം, ആശങ്ക, അമിതമായ ആകാംഷ , ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെവരുക. ഇത് ഓരോരുത്തരുടെയും വ്യക്തിപരമായ ജീവിതത്തെയും സാമൂഹ്യ ജീവിതത്തെയും കാര്യമായി തന്നെ ബാധിക്കും.

മറ്റെല്ലാ ആസക്തികളും ശരീരത്തിന് പുറത്ത് നിന്നാകുമ്പോള്‍ പോണിന്റെ ഉപയോഗം മനുഷ്യ ശരീരത്തില്‍ നിന്നു തന്നെയാണ് ഉത്ഭവിക്കുന്നത്. പോണ്‍ ചങ്ങലകള്‍ പൊട്ടിച്ച് സ്വാതന്ത്രതിലേയ്ക്ക് നടക്കുക എന്നത് ഒരു നിമിഷത്തെ ഉറച്ച തീരുമാനത്തിലൂടെ സാധിക്കും. അതിനായി ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്തണം

പോണ്‍ ചങ്ങലകള്‍ എങ്ങനെ പൊട്ടിക്കാം

1. സ്വന്തം ജീവിതത്തോടു സത്യസന്ധത പുലര്‍ത്തുക.

ആദ്യം തന്നെ ചെയ്യാനുള്ള കാര്യം സ്വന്തം ജീവിതത്തോടു സത്യസന്ധത പുലര്‍ത്തി സാമൂഹ്യവും ദൃഢനിശ്ചയമുള്ള ജീവിതത്തെക്കുറിച്ച് മാത്രം ചിന്തിക്കുക എന്നതാണ്.

2. പോര്‍ണോഗ്രഫിയുള്ള മാധ്യമങ്ങള്‍, സുഹൃത്തുകള്‍ എന്നിവരെ ഒഴിവാക്കുക.

ആദ്യഘട്ടത്തില്‍ പ്രയാസം ഉള്ളതാണെങ്കിലും തെറ്റുകള്‍ വരുന്ന വഴികളെ മെല്ലെ അടയ്ക്കുക എന്നതാണ് വളരെ പ്രധാനമുള്ള കാര്യം.

3. സാധാരണം എന്ന ചിന്താഗതി മാറ്റുക.

ഇന്നത്തെ കാലഘട്ടത്തില്‍ ഇവയെല്ലാം സാധാരണമാണ് എന്ന ചിന്താഗതി മാറ്റുക. ഇത് എന്റെ ഭാവി ജീവിതത്തെയാണ് ബാധിക്കുന്നത് എന്ന് വിചാരിക്കുക.

4. നല്ല പുസ്തകങ്ങള്‍ വായിക്കുക

നല്ല പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ നല്ല കഥാപാത്രങ്ങളെ ജീവിതത്തിലേയ്ക്ക് പ്രവേശിപ്പിക്കുവാന്‍ സാധിക്കും.

5. എന്റെ ശരീരം എന്റെ ഇഷ്ടം എന്നുള്ള ചിന്താഗതി മാറ്റുക.

ഈ വാക്യം ഉപയോഗിക്കേണ്ടത് ശരീരത്തിന്റെ മാന്യത നിലനിര്‍ത്തുവാന്‍ വേണ്ടിയാണ്. ലൈംഗിക അടിമ താന്‍ അറിഞ്ഞോ അറിയാതെയോ സമൂഹത്തിനും കൂടിയാണ് തെറ്റ് ചെയ്യുത.് സ്വന്തം ശരീരത്തിലൊ ചിന്താഗതിയിലൊ മാത്രമല്ല.

6. ഇഷ്ട വിനോദങ്ങള്‍ കണ്ടെത്തുക

ഒഴിവ് സമയങ്ങളില്‍ തന്റെ ഉള്ളിലെയ്ക്ക് പ്രവേശിക്കുന്ന നെഗറ്റീവ് ചിന്തകളെ നിയന്ത്രിക്കുന്നതിനു വേണ്ടി നമ്മുക്ക് ഏറ്റവും പ്രിയപ്പെട്ട വിനോദങ്ങള്‍ ചെയ്യാവുന്നതാണ്. ഇതില്‍ നിന്നും ഫോണ്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള വിനോദങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.

7. സൈക്കോതെറാപ്പിയുടെ സഹായം തേടാം

തന്റെ ഉള്ളില്‍ കടുവരുന്ന നെഗറ്റീവ് ചിന്താഗതിയെ മാറ്റി പോസറ്റീവായി ചിന്തിക്കാന്‍ സൈക്കോതെറാപ്പി നിങ്ങളെ സഹായിക്കും. ഇതിനായി നല്ല സൈക്കോളജിസ്റ്റുകളെ ബന്ധപ്പെടാം. നല്ല രീതിയില്‍ ചികിത്സ ലഭിച്ചാല്‍ ഇതില്‍ നിന്നും മോചിതരാകുവാന്‍ നിങ്ങള്‍ക്ക് കഴിയും

ചങ്ങലകള്‍ പൊട്ടിക്കണം എന്ന് ദൃഢനിശ്ചയമുള്ള വ്യക്തിയ്ക്ക് ഈ കാര്യങ്ങളിലൂടെ പോണ്‍ ചങ്ങല പൊട്ടിക്കാന്‍ കഴിയും. പോണ്‍ അടിമതത്തില്‍ നിന്നും മാറി പുതുജീവിതത്തിലേയ്ക്ക് പ്രവേശിക്കാന്‍ ദൃഢനിശ്ചയമെടുത്തവര്‍ക്കൊപ്പം നല്ല സുഹ്യത്തുകളായി ഞങ്ങള്‍ ഉണ്ട്. നല്ല സാമൂഹ്യബോധമുള്ള വ്യക്തിയായി മാറുവാന്‍ നിങ്ങള്‍ക്ക് കഴിയും.

ദൃഢനിശ്ചയം എടുത്ത് മനസ്സിന്റെയും ശരീരത്തിന്റെയും നല്ല ആരോഗ്യത്തിനായി ഒരുങ്ങാം മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരിക്ക് അടിമയാകുന്നത് പോലെ തന്നെയാണ് പോണ്‍ അടിമ. പോണ്‍ അടിമയായി മാനസികമായി തളരുന്നതിലും നല്ലതാണ് ഇതില്‍ നിന്നെല്ലാം ഒരകലം പാലിച്ച് നില്‍ക്കുന്നത്.

Share on facebook
Share on twitter
Share on whatsapp
Share on telegram
5 1 vote
Article Rating
Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
binance Registrēties
8 months ago

Thanks for sharing. I read many of your blog posts, cool, your blog is very good.

www.binance.com
2 months ago

I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.

About The Author

food recpie

ഫലൂദ കഥ

ഉഷ്ണം തണുപ്പേനെ ശാന്തി എന്നാണല്ലോ ( ശാന്തി ആരാന്നു ചോയ്ച്ചാ അമ്മായിടെ മോളാ ട്ടോ ) എപ്പോളും എപ്പോളും പാർലറിൽ തണുപ്പിക്കാൻ പോയാൽ കെട്ട്യോൻ എടുത്തിട്ട് അലക്കും

....

അവധൂതരുടെ അടയാളങ്ങൾ

“വിവാഹം കൊണ്ടല്ല, പരസ്പര ബഹുമാനവും പ്രണയവും കൊണ്ടേ സ്ത്രീക്കും പുരുഷനും ഒത്തുപോകാൻ സാധിക്കു…” വിവാഹിതരാകാതെ ഒരു സ്ത്രീക്കും പുരുഷനും സഹയാത്രികരായി ജീവിക്കാൻ സാധിക്കുമെന്ന് തെളിയിച്ച സിമോൺ ദ്

....

കേരളീയ കലകൾ

കേരളീയകലകൾ -സുൽഫിക്കർ അലി അണങ്കൂർ- ഒരു നാടിന്റെ കണ്ണാടിയാണ് കലകൾ. ഒരു ജനസമൂഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ പൈതൃകത്തെ ആ നാട്ടിലെ കലകളിലൂടെയാണ് നാം അറിയുന്നത്. കാവുകളും കൈതക്കാടുകളും

....
എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, 'ദി സ്റ്റോറിടെല്ലർ' അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ ഇത് ആകർഷിക്കുന്നു. സത്യജിത് റേയുടെ ചെറുകഥയായ “ഗോൾപോ ബോലിയേ തരിണി ഖുറോ”യെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം, രണ്ട് കഥാപാത്രങ്ങളുടെ വൈരുദ്ധ്യ സംസ്കാരങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, ജീവിതശൈലികൾ എന്നിവ എടുത്തുകാണിക്കുന്നതിനൊപ്പം കഥപറച്ചിലിന്റെ ഭംഗി പര്യവേക്ഷണം ചെയ്യുന്നു. 'ദി സ്റ്റോറിടെല്ലർ' എന്ന സിനിമയിൽ, തികച്ചും വ്യത്യസ്തമായ ലോകങ്ങളിൽ നിന്നുള്ള രണ്ട് പുരുഷന്മാർ കഥകളുടെ ശക്തിയിലൂടെ കണ്ടുമുട്ടുന്നു. കൊൽക്കത്തയിൽ നിന്നുള്ള വിരമിച്ച കഥാകാരിയായ തരിണി ബന്ദോപാധ്യായയുടെ (പരേഷ് റാവൽ) ജീവിതത്തെ പിന്തുടരുന്നു. അഹമ്മദാബാദിലേക്ക് പോയി ഒരു ധനികനായ ഉറക്കമില്ലായ്മയുള്ള ബിസിനസുകാരനായ രത്തൻ ഗൊറാഡിയയ്ക്ക് (ആദിൽ ഹുസൈൻ) കഥകൾ പറയാനുള്ള ഒരു സവിശേഷ ജോലി ഓഫർ, തരിണിക്ക് ലഭിക്കുന്നു. ആകർഷകമായ കഥകൾ തന്റെ ഉറക്കമില്ലായ്മയെ സുഖപ്പെടുത്തുമെന്ന് വിശ്വസിച്ച് രത്തൻ തരിണിയെ തന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നു. അവരുടെ പാതകൾ ഇഴചേർന്ന് വരുമ്പോൾ, ജീവിതത്തിന്റെ സങ്കീർണ്ണതകളെക്കുറിച്ചുള്ള ഒരു പാളികളുള്ള ആഖ്യാനം ചിത്രം വികസിപ്പിക്കുന്നു, കഥപറച്ചിൽ രണ്ട് വ്യത്യസ്ത ലോകങ്ങൾക്കിടയിലുള്ള ഒരു പാലമായി വർത്തിക്കുന്നു. ഗരോഡിയ യഥാർത്ഥവും പ്രസിദ്ധീകരിക്കാത്തതുമായ കഥകൾ പറഞ്ഞുകൊണ്ട് ഉറങ്ങാൻ സഹായിക്കുന്നതിന് തരിണിയെ നിയമിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥാതന്തു. ആരവല്ലി കുന്നുകളിൽ നിന്നുള്ള ഒരു മരവും യുദ്ധകാല പ്രാവും പോലുള്ള ആകർഷകമായ കഥാപാത്രങ്ങളാൽ നിറഞ്ഞ തരിണിയുടെ കഥകൾ പ്രേക്ഷകരെ ഭാവനയുടെ ലോകത്തേക്ക് കൊണ്ടുപോകുന്നു. രണ്ടുപേരും തമ്മിലുള്ള ബന്ധം വെറും കഥകളെക്കുറിച്ചല്ല; അവർ ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ചാണ്. കൽക്കട്ടയിലെ പരമ്പരാഗത സംസ്കാരത്തിൽ നിന്നുള്ള തരിണിക്ക് പഴയ രീതികളോട് ആഴമായ ബഹുമാനമുണ്ട്, അതേസമയം ആധുനിക ബിസിനസുകാരനായ ഗരോഡിയ മുതലാളിത്തത്തെയും പുരോഗതിയെയും സ്വീകരിക്കുന്നു. ഈ സാംസ്കാരിക സംഘർഷം സിനിമയുടെ കാതൽ രൂപപ്പെടുത്തുന്നു. 'ദി സ്റ്റോറിടെല്ലറിന്റെ' സൗന്ദര്യം അതിന്റെ ലാളിത്യത്തിലാണ്. സിനിമയുടെ വേഗത ചിലർക്ക് മന്ദഗതിയിലായേക്കാം, പക്ഷേ പ്രേക്ഷകർക്ക് ഓരോ വിശദാംശങ്ങളും ആസ്വദിക്കാൻ ഇത് അനുവദിക്കുന്നു. ഒരു തണുത്ത പ്രഭാതത്തിൽ ഒരു കപ്പ് ചൂടുള്ള ചായ കുടിക്കുന്നത് പോലെയാണ് - നിശബ്ദമെങ്കിലും ആഴത്തിൽ ആശ്വാസം നൽകുന്ന ഒന്ന്. രണ്ട് പുരുഷന്മാരും തമ്മിലുള്ള സംഭാഷണങ്ങളാണ് ഏറ്റവും ആകർഷകമായ ഭാഗം, അവരുടെ വ്യത്യസ്ത കാഴ്ചപ്പാടുകൾ പതുക്കെ വികസിക്കുമ്പോൾ. മഞ്ഞയും ചുവപ്പും നിറത്തിലുള്ള കെട്ടിടങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, ഉത്സവകാല ദുർഗ്ഗാ പൂജ ആഘോഷങ്ങൾ എന്നിവയുള്ള കൽക്കട്ടയുടെ ദൃശ്യങ്ങൾ ചിത്രത്തിന്റെ അന്തരീക്ഷത്തെ സമ്പന്നമാക്കുന്നു. ഉയർന്ന നിലവാരമുള്ള നാടകത്തിനോ മിന്നുന്ന വിനോദത്തിനോ വേണ്ടി നിങ്ങൾ കാണുന്ന ഒരു സിനിമയല്ല ഇത്. ആത്മാവ് വികസിക്കാൻ സമയമെടുക്കുന്ന ഒരു മന്ദഗതിയിലുള്ള, ആത്മപരിശോധനാ യാത്രയാണിത്. മനഃപൂർവ്വമായ വേഗത നിർണായകമാണ്, കാരണം അത് വേഗത്തിലാക്കുന്നത് അതിന്റെ സത്തയെ ഇല്ലാതാക്കും. സിനിമ ഒരു കഥയെ വിവരിക്കുക മാത്രമല്ല - അത് നിങ്ങളെ ജീവിതത്തിന്റെ സൂക്ഷ്മതകളെ പ്രതിഫലിപ്പിക്കുകയും അനുഭവിക്കുകയും ബന്ധിപ്പിക്കുകയും ചെയ്യുന്നു. അത് നിശബ്ദമായി ഒരു മുദ്ര പതിപ്പിക്കുന്നു, ശബ്ദമുണ്ടാക്കാതെ അതിന്റെ പ്രേക്ഷകർക്ക് വിലപ്പെട്ട എന്തെങ്കിലും വാഗ്ദാനം ചെയ്യുന്നു. ‘ദി സ്റ്റോറിടെല്ലർ’ റേയുടെ യഥാർത്ഥ ചെറുകഥയോട് സത്യസന്ധത പുലർത്തുന്നുണ്ടെങ്കിലും, അത് ഇതിവൃത്തത്തിന് പുതിയ തലങ്ങൾ ചേർക്കുന്നു. ബംഗാളികളും ഗുജറാത്തികളും തമ്മിലുള്ള വ്യത്യാസങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പോലുള്ള ചില കൂട്ടിച്ചേർക്കലുകൾ അൽപ്പം സ്റ്റീരിയോടൈപ്പിക് ആയി തോന്നുന്നു. എന്നിരുന്നാലും, സൃഷ്ടി, വിനിയോഗം, കഥപറച്ചിൽ പ്രക്രിയ എന്നിവയെക്കുറിച്ചുള്ള ചിത്രത്തിന്റെ പര്യവേക്ഷണം കൃപയോടും കരുതലോടും കൂടി കൈകാര്യം ചെയ്തിരിക്കുന്നു. രബീന്ദ്രനാഥ ടാഗോർ മുതൽ പിക്കാസോ വരെയുള്ള വിവിധ സാംസ്കാരിക വ്യക്തികളെക്കുറിച്ചുള്ള ചിത്രത്തിന്റെ പരാമർശം അതിന്റെ പ്രമേയങ്ങൾക്ക് ആഴം നൽകുന്നു. ചിത്രം ഒരു വൈകാരിക യാത്ര കൂടിയാണ്. തന്റെ കഥകൾ എഴുതാനുള്ള തരിണിയുടെ വിമുഖതയും ഉറക്കമില്ലായ്മയും ആത്മ സംശയവും ഉൾപ്പെടുന്ന ഗരോഡിയയുടെ പോരാട്ടങ്ങളും രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തെ വെളിപ്പെടുത്തുന്നു. കാലക്രമേണ, അവരുടെ പങ്കിട്ട അനുഭവങ്ങൾ പതുക്കെ അവരുടെ വ്യത്യാസങ്ങളെ തകർക്കുകയും കഥകളോടുള്ള അവരുടെ ഇഷ്ടത്തിൽ പൊതുവായ അടിത്തറ കണ്ടെത്തുകയും ചെയ്യുന്നു പരേഷ് റാവൽ അസാധാരണമായ ഒരു പ്രകടനം കാഴ്ചവയ്ക്കുന്നു, അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത അഭിനയ വൈദഗ്ധ്യത്തെ ഓർമ്മിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഭാവങ്ങൾ മുതൽ സംഭാഷണ പ്രകടനം വരെ, അദ്ദേഹത്തിന്റെ ചിത്രീകരണത്തിന്റെ ഓരോ വശവും അദ്ദേഹം തരിണി ബന്ദോപാധ്യായയാണെന്ന് നിങ്ങളെ വിശ്വസിപ്പിക്കുന്നു. ആദിൽ ഹുസൈൻ ഒരുപോലെ മിടുക്കനാണ്, ഓരോ ഫ്രെയിമിലും ഒരു നടൻ എന്ന നിലയിൽ തന്റെ ശ്രേണി പ്രദർശിപ്പിക്കുന്നു. രേവതിയുടെയും തനിഷ്ഠ ചാറ്റർജിയുടെയും സഹ പ്രകടനങ്ങൾ പ്രശംസനീയമാണ്, ആഖ്യാനത്തിന് ആഴം നൽകുന്നു അനന്ത് മഹാദേവന്റെ സംവിധാനം സൂക്ഷ്മതയിൽ ഒരു മാസ്റ്റർക്ലാസ് ആണ്. വാണിജ്യപരമായ ട്രോപ്പുകളിലേക്ക് തിരിയാതെ ആഴത്തിലുള്ള സന്ദേശങ്ങൾ നൽകുന്ന ഒരു കഥ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. കഥപറച്ചിലിനും സിനിമാറ്റിക് കലയ്ക്കും ഇടയിലുള്ള തികഞ്ഞ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട്, കഥയെ എങ്ങനെ ശ്വസിക്കാൻ വിടണമെന്ന് അറിയുന്ന ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ മഹാദേവൻ തന്റെ കഴിവ് തെളിയിക്കുന്നു. 'ദി സ്റ്റോറിടെല്ലർ' ഒരു സാധാരണ സിനിമയല്ല - ഇത് ഒരു ആത്മാവുള്ള സിനിമയാണ്. കഥകളുടെ ശക്തിയെക്കുറിച്ചുള്ള ഒരു സിനിമയാണ് വ്യത്യസ്തമായ എന്തെങ്കിലും നിർത്താനും ചിന്തിക്കാനും അനുഭവിക്കാനും ഇത് നിങ്ങളെ ക്ഷണിക്കുന്നു. നിശ്ശബ്ദമായ ആഴത്തിൽ പ്രതിധ്വനിക്കുന്ന ഒരു ചിന്തോദ്ദീപകമായ സിനിമയാണ്. നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കാൻ നമ്മൾ പറയുന്ന, ഓർമ്മിക്കുന്ന, ചിലപ്പോൾ മറ്റുള്ളവരിൽ നിന്ന് മോഷ്ടിക്കുന്ന കഥകൾ. സത്യജിത് റേയുടെ കഥപറച്ചിലിന് ഹൃദയംഗമമായ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട്, ഈ ചിത്രം ജീവിതം, ഓർമ്മ, ആഖ്യാന കല എന്നിവയുടെ മനോഹരവും ചിന്തനീയവുമായ ഒരു പര്യവേക്ഷണമാണ്. വ്യത്യസ്ത ലോകങ്ങളിൽ നിന്ന് വരുമ്പോൾ പോലും, ചിലപ്പോൾ ഏറ്റവും ശക്തമായ കഥകളാണ് നമ്മളെ ബന്ധിപ്പിക്കുന്നതെന്ന് നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു സിനിമ. ഇത് എല്ലാവരെയും തൃപ്തിപ്പെടുത്തണമെന്നില്ല, പക്ഷേ അങ്ങനെ ചെയ്യുന്നവർക്ക്, മായാത്ത ഒരു മുദ്ര പതിപ്പിക്കും.

“ദി സ്റ്റോറിടെല്ലർ” – അവലോകനം

എല്ലാ സിനിമകളും എല്ലാവർക്കും വേണ്ടിയുള്ളതല്ല, ‘ദി സ്റ്റോറിടെല്ലർ’ അത്തരമൊരു സിനിമാറ്റിക് അനുഭവമാണ്. അത് വാഗ്ദാനം ചെയ്യുന്ന ആഴത്തെ ശരിക്കും അഭിനന്ദിക്കാനും ബഹുമാനിക്കാനും കഴിയുന്ന ഒരു പ്രത്യേക പ്രേക്ഷകരെ

....

ആരോഗ്യമുള്ള ഒരു അമ്മയെ ആവശ്യമുണ്ട്

ഗര്‍ഭകാലം ആഹ്ലാദകരമായ ഒരു സമയമായിരിക്കാം, പക്ഷേ ചില സ്ത്രീകള്‍ക്ക്, വലിയ സമ്മര്‍ദ്ദത്തിന്റെയും ഉത്കണ്ഠയുടെയും സമയമായിരിക്കും. ഈ വികാരങ്ങള്‍ വിഷാദത്തിലേക്ക് നയിച്ചേക്കാം. ചില സ്ത്രീകള്‍ അവരുടെ ഗര്‍ഭകാല വിഷാദത്തിന്

....
How to Publish Books

എങ്ങനെയാണ് ഒരു പുസ്തകം പ്രസിദ്ധീകരിക്കേണ്ടത്?

പരമ്പരാഗത രീതിയിലുള്ള പ്രസിദ്ധീകരണം പ്രസാധകർക്ക് നിങ്ങൾ പുസ്തകമാക്കാൻ താത്പര്യപ്പെടുന്ന കൈയ്യെഴുത്തുപ്രതി (manuscript) അയച്ചുകൊടുക്കുക. കൈയ്യെഴുത്തുപ്രതി ലഭിച്ചു കഴിഞ്ഞാൽ പ്രസാധകരുടെ സംശോധകൻ (editor) അത് വായിച്ച് തീരുമാനം നിങ്ങളെ

....